കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ കമന്റ്; കൂത്തുപറമ്പിലെ അധ്യാപികക്കെതിരെ കേസ്

 


കണ്ണൂർ: അന്തരിച്ച സി പി എം നേതാവ് കോടിയേരി ണ്ണൂര്‍: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കമന്റിട്ട അധ്യാപികക്കെതിരെ കണ്ണൂര്‍ കൂത്തുപറമ്ബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വടകര ഓര്‍ക്കാട്ടേരി സ്വദേശിനി കെ വി ഗിരിജക്കെതിരെയാണ് കൂത്തുപറമ്ബ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

വിവാദ കമന്റിനെതിരെ മാനന്തേരി സ്വദേശി പി ജിജോ ആണ് കൂത്തുപറമ്ബ് പോലീസില്‍ പരാതി നല്‍കിയത്. ജന നേതാവിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് കമന്റെന്നും അതുകൊണ്ടാണ് പരാതി നല്‍കിയതെന്നും ജിജോ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചുവെന്ന ചാനല്‍ വാര്‍ത്തക്ക് താഴെയാണ് അധ്യാപിക അപകീര്‍ത്തികരമായ കമന്റിട്ടത്.
കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ‍് ചെയ്തിരുന്നു. ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍പിള്ളയെ ആണ് രജിസ്ട്രേഷന്‍ ഐ ജി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ ഇയാള്‍ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.

നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്‌ആപ്പില്‍ അധിക്ഷേപകരമായ പോസ്റ്റിട്ട പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ഉറൂബിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. പൊതുജനമധ്യത്തില്‍ പൊലീസിനെ താറടിക്കുന്നതാണെന്നും പോസ്റ്റെന്നും സര്‍വീസ് ചട്ട ലംഘനമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനായിരുന്നു ഉറൂബ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയത്.

പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. 'എല്‍വിഎച്ച്‌എസ് പിടിഎ 2021-22' എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച്‌ കുറിപ്പിട്ടത്. കഴിഞ്ഞ ദിവസം ഇയാള്‍ ഖേദപ്രകടനം നടത്തി വീഡിയോ പങ്കുവെച്ചിരുന്നു.

Comments